ഇഷ്ടപ്പെടുന്ന ആളെ മുന്നിൽ കാണുമ്പോൾ അടിവയറ്റിൽ മഞ്ഞു വീഴുന്ന സുഖം എന്നൊക്ക ഓം ശാന്തി ഓശാന എന്ന സിനിമയിൽ നസ്രിയ പറയുന്ന ഒരു ഡയലോഗ് ഉണ്ട് .എന്നാൽ എനിക്ക് അങ്ങനേ ഒന്നും ആയിരുന്നില്ല. കയ്യും കാലും വിറച്ചു എന്നല്ലാതെ അവളെ കാണുമ്പോൾ വേറൊന്നും എനിക്ക് തോന്നിയിരുന്നില്ല.
പ്രേമം എന്താണെന്ന് അത്ര വലിയ അറിവൊന്നും ഇല്ലാത്ത കാലം, സ്കൂളിലെ ഒരുപാട് പെൺകുട്ടികളിൽ ഒരുമുഖം മാത്രം വല്ലാതെ എന്നെ ആകർഷിക്കാൻ തുടങ്ങി.
ആ കാന്തിക ശക്തി ഓരോ ദിവസം കഴിയുംതോറും എന്നെ കൂടുതൽ കൂടുതൽ ആകർഷിച്ച് കീഴ്പെടുത്തി കൊണ്ടിരുന്നു.
പെട്ടന്ന് തന്നെ ഞങ്ങൾ സൗഹൃദത്തിലായി, പക്ഷേ ഇഷ്ടമാണെന്ന് മാത്രം പറയാൻ കഴിഞ്ഞില്ല.
ഒരുപാട് കാലം പറയാതെ മനസ്സിൽ കൊണ്ടുനടന്ന ആ ഇഷ്ടത്തിന് ഒരു സുഖമുണ്ടായിരുന്നു. ഒരു വർഷത്തോളം ഞാനത് മനസ്സിൽ തന്നെ കൊണ്ടുനടന്നു.
അങ്ങനെ, ഒരു ബുധനാഴ്ച ദിവസം പറയാമെന്ന് ഉറപ്പിച്ച് പുതിയ ഷർട്ടും പാന്റും ഇട്ട് ഞാൻ സ്കൂളിലേക്ക് പോകാൻ ഇറങ്ങി.
തലേന്ന് രാത്രി, അവളോട് പറയാൻ ആലോചിച്ച് നിശ്ചയിച്ചത് ഓർത്ത് സ്കൂളിലേക്ക് നടന്നു. പക്ഷേ സ്കൂൾ അടുക്കും തോറും എനിക്ക് വിയർക്കാനും ഹൃദയമിടിപ്പ് കൂടാനും തുടങ്ങി. സ്കൂൾ കോമ്പൗണ്ടിൽ എത്തിയപ്പോഴേക്കും ശ്വാസം മുട്ടുന്ന പോലെ ഒക്കെ ഒരു തോന്നൽ.
എങ്കിലും മനസ്സിനെ കടിഞ്ഞാണിട്ട് നിയന്ത്രിച്ച് അറിയാവുന്ന സകല ദൈവങ്ങളേയും വിളിച്ച് ക്ലാസിലേക്ക് കയറി, ആ ഒരു നിമിഷം ഞാനൊരു തനി മതേതരൻ ആയി മാറി.
എന്റെ ബാഗ് ഡസ്കിൽ വെച്ച്, അവളിരിക്കുന്ന സ്ഥലം ശ്വാസം നിയന്ത്രിച്ച് ഒന്ന് ചെരിഞ്ഞ് നോക്കി. നല്ല ചിരിയോടെ "എന്താടാ കള്ളനോട്ടം" എന്ന് അവളുടെയും എന്റെയും കൂട്ടുകാരിയുടെ കണ്ണ് കൊണ്ടുള്ള ചോദ്യത്തിന്, സ്റ്റൈലായ ഒരു ചിരിയിലും കണ്ണിറുക്കിലും ഉത്തരം ഒതുക്കി.
വാച്ചിൽ നോക്കിയ എന്റെ ഹൃദയമിടിപ്പ് വീണ്ടും കൂടിത്തുടങ്ങി. സമയം 9.30...
9.45 ന് അവൾ എത്തും...
വീണ്ടും യുഗങ്ങളുടെ കാത്തിരിപ്പ് പോലെയുള്ള 15 മിനിട്ട് ശ്വാസം നിയന്ത്രിച്ച്, അവളെ പ്രതീക്ഷിച്ച് ഞാൻ നിന്നു.
സമയം 9.45 കഴിഞ്ഞു അവൾ എത്തിയില്ല.
പിന്നെയും സഹസ്രാബ്ദങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഫസ്റ്റ് ബെൽ അടിച്ചു. പ്രാർത്ഥന കഴിഞ്ഞു ക്ലാസ് തുടങ്ങി. പക്ഷേ അവൾ മാത്രം വന്നില്ല. നിരാശയും സങ്കടവും മാറി മാറി വന്ന് എന്നെ കുത്തിനോവിച്ചുകൊണ്ടിരുന്നു. അതൊടുവിൽ ദേഷ്യമായ് മാറി. ഇതിനിടയിൽ അവൾ എന്താ വരാത്തേ എന്തോണ്ടായിരിക്കും വരാത്തേ എന്നൊക്കെ തുടങ്ങിയ ചിന്തയിൽ എന്റെ മനസ്സ് കുരുങ്ങി നിന്നു. ഇതിനിടയിൽ ഇന്റർബെല്ലും കഴിഞ്ഞു.
എന്റെ ചങ്കിനോട് കാര്യം പറഞ്ഞപ്പോൾ അവൻ പറഞ്ഞത്, ''ടാ ആദി… നീ ഇങ്ങനെ കെടന്ന് പെടക്കാതെ… അവൾക്ക് വല്ല അസുഖവും ആവും അതോണ്ടാവും വരാത്തത്" എന്ന്. ആ ദുഷ്ടൻ വീണ്ടും എന്റെ രക്തസമ്മർദ്ദം കൂട്ടി. അവന് ഒ ഒരു പുച്ചം സമ്മാനിച്ച് ഞാൻ എന്റെ സീറ്റിൽ തന്നെ തിരിച്ചെത്തി. മെല്ലെ ചെരിഞ്ഞ് അവൾടെ സീറ്റിലേക്ക് ഒന്നൂടെ നോക്കി. ഇല്ല അവൾ വന്നിട്ടില്ല.
അങ്ങനെ വെറുതെ ഓരോ ചിന്തകളിൽ മുഴുകിയിരുന്ന് ഉച്ചയായി, എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല, ഞാൻ സ്കൂളിൽ നിന്നും സ്കൂട്ടായി. അവളുടെ വീടിന്റെ ചുറ്റുപാടുകൾ കറങ്ങി നടന്നു. പക്ഷേ അവളെ മാത്രം കണ്ടില്ല, അവളെ ഉപ്പനേം ഉമ്മനേം കണ്ടു പിന്നെയും കറങ്ങി ഒരു പാട് നേരം. കറങ്ങി കറങ്ങി തലകറങ്ങിയപ്പോൾ വീട്ടിലേക്ക് നടന്നു.
വീട്ടിൽ എത്തി ഷർട്ടഴിച്ച് വെച്ച് പറമ്പിൽ ക്രിക്കറ്റ് കളിക്കുന്നിടത്തേക്ക് പോയെങ്കിലും, മനസ്സ് അവളുടെ പിന്നാലെ തന്നെ ആയിരുന്നു.
ആരോ ബോൾ ചെയ്യുന്നു, ആരോ അടിക്കുന്നു, ആരോ പിടിക്കുന്നു, ഒന്നും മനസിൽ കയറണില്ല. ഇരുട്ടു മൂടി ചെങ്ങായ്മാർ കളി നിർത്തിപ്പോയിട്ടും, ആകാശത്തേ നക്ഷത്രങ്ങളേയും എണ്ണി നോക്കി ഞാനാപുല്ലിൽ തന്നെ കിടന്നു. ആദ്യേ... എടാ ആദീ... എന്ന ഉമ്മാടെ വിളി കേട്ട് എണ്ണൽ നിർത്തി വീട്ടിലോട്ട് ഓടി.
ഉമ്മ എന്തൊക്കയോ വഴക്ക് പറയുന്നതും കേട്ട് മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ പുസ്തകം നോക്കിയിരിക്കൽ തുടങ്ങി. നമ്മൾക്ക് എന്ത് പഠിത്തം?
അങ്ങനെ എങ്ങനോക്കെയോ നേരം വെളുത്ത്, കുളിച്ച് കുപ്പായം മാറി സ്കൂളിലേക്ക് ഓടി.
9:10 ആകുമ്പോഴേക്കും സ്കൂളിൽ എത്തി. ബാഗ് ഡെസ്ക്കിൽ വെച്ച്, വരാന്തയിൽ നിന്ന് ദൂരെ ഗെയ്റ്റിൽ അവളുടെ വരവും കാത്ത് നോക്കി നിന്നു.
9:30 നമ്മടെ ചങ്ക് ചങ്ങാതി വന്നു.
അവൻ :- ആദീ നീഇന്നലെ ഉച്ചക്ക് എന്ത പോയെ...?
ഞാൻ:- അത് എനിക്ക് അവൾ ഇല്ലാഞിട്ട് ഒര് മൂഡില്ലാത്തത് കൊണ്ട് പോയതാ.
അവൻ :- ഇന്നലെ ഉച്ചക്ക് അവൾ വന്നിരുന്നു. ടീച്ചർ അവളെക്കൊണ്ട് പാട്ടും പാടിച്ചു.( അവൾ നന്നായ് പാടുമായിരുന്നു)
ഞാൻ:- ആണോ ഏത് പാട്ടാ പാടിയത്??
അവൻ:- നിനക്കിഷ്ടമുള്ള പാട്ട്
ഞാൻ:- അതും കൂടെ കേട്ടപ്പോൾ എനിക്ക് സഹിച്ചില്ല.
അങ്ങനെ 9:30 കഴിഞ്ഞ് കുട്ടികൾ കൂടുതൽ വന്ന് തുടങ്ങി.
ഗെയ്റ്റിൽ അവരുടെ നടത്തം ഒന്നൂടെ നോക്കി, തട്ടമിട്ട് വരുന്നത് അവൾ തന്നെ എന്ന് ഉറപ്പിച്ചു. ഞാൻ അവൾ നടന്നു വരുന്നതും നോക്കി നിന്നു.
അടുത്തെത്തിയപ്പോൾ അവൾ ചോദിക്യാ, നീ എവടായിരുന്നു ആദീ ഇന്നലെ ഞാൻ പാടിയിരുന്നു, നിനക്ക് ഇഷ്ടമുള്ള പാട്ടാണ് പാടിയത്. നീ കേട്ടില്ലല്ലോ എന്നൊക്കെ.
വയ്യാത്തോണ്ട് പോയതാണ് എന്ന് പറഞ്ഞ്, കാണാതെ പടിച്ചതെല്ലാം തൊണ്ടയിൽ കുരുങ്ങി കിടന്നപ്പോൾ ഞാൻ രംഗം വിട്ടു.
അങ്ങനെ പ്ലസ്ടു ക്ലാസ് കഴിയുന്നത് വരെ ശ്രമങ്ങൾ പരാജയപ്പെട്ട് കൊണ്ടിരുന്നു.
പിന്നെയും ശ്രമങ്ങൾ തുടർന്ന് കൊണ്ടിരുന്നു. പിന്നീട് ഞാൻ ബ്ലാഗ്ലൂരിൽ പഠിക്കാൻ പോയി. അതിനിടയിൽ അവൾ വീട് മാറി പോയത് ഞാൻ അറിഞ്ഞില്ല.
അങ്ങനെ ലീവിന് വരുമ്പോൾ ഒരു സൈക്കിൾ എടുത്ത്. അതിൽ അവളെ അന്വേഷണമായി, അങ്ങനെ അന്വേഷണം ബജാജ് ബോക്സറിലേക്ക് മാറി പിന്നെ ബോക്സർ ഇത്തിരി മോഡൽ കൂട്ടി പിന്നെ ബജാജിന്റെ പൾസർ ആയി എന്നിട്ടും അവളെ കണ്ടെത്തിയില്ല...
പിന്നെ കൂട്ടുകാരന്റെ കാറും എടുത്ത് അതിൽ ഒന്ന് കറങ്ങാൻ ഇറങ്ങിയപ്പോൾ അങ്ങ് ദൂരെ ബസ് സ്റ്റോപ്പിലേക്ക് ഒരു പെണ്ണ് നടന്ന് വരുന്നു. ആ നടത്തം നോക്കിയപ്പോൾ അവൾ തന്നെയാണ് അതെന്ന് മനസ്സിലായി. ഞാൻ അടുത്ത് എത്തുമ്പോഴേക്കും അവൾ ബസ്സിൽ കയറിപ്പോയ് ഞാൻ എന്തോ ഓർത്ത് അങ്ങനെ തന്നെ നിന്നു.
പിറ്റേന്ന് നേരത്തെ തന്നെ അവളെ കണ്ട സ്ഥലത്ത് ഹാജരായി. അവൾ വന്നു ചിരിച്ചു.. ഞാനും ചിരിച്ചു...
ഞാൻ :- എന്താ ഇവിടെ
അവൾ :- ഇപ്പം ഇവിടാ താമസം... നീ എന്താ ഇവിടെ...?
ഞാൻ :- ഒരാളെ കാണാൻ വന്നതാ..
അങ്ങനെ കുശലം പറഞ്ഞ് … നമ്പർ മേടിച്ചു. പിന്നെ ചാറ്റിംഗ് ഒക്കെ തകൃതി ആയി നടന്നു.
പിന്നീട് ഒരു അവസരം കിട്ടിയപ്പോൾ ഞാൻ അത് അവളോട് നേരിട്ട് തുറന്നു പറഞ്ഞു, എനിക്ക് നിന്നെ ഇഷ്ടമാണെന്ന്.
കിട്ടിയ മറുപടി ആകട്ടെ അവൾ വേറൊരു ആളുമായി പ്രണയത്തിലായിരുന്നു എന്ന്. എന്റെ ഹൃദയം തകർന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
പിന്നീട് "കണ്ണീർ പൂവിന്റെ കവിളിൽ തലോടി, പറയാതെ അറിയാതെ" തുടങ്ങിയ പാട്ടുകളോട് എന്തെന്നില്ലാത്ത ഇഷ്ടം തോന്നി.
അങ്ങനെ ഉള്ളിലെ വിഷമം വാക്കുകളായി പുറത്തു ചാടി അതൊരു കവിതയായി. ആദ്യമായി എഴുതിയ കവിത. അതിലെ അവസാന വരികളിൽ അടുത്ത ജന്മത്തിൽ എങ്കിലും ഒന്നാകാം എന്നൊക്ക ആയിരുന്നു. ഇപ്പോളത് ഇടക്ക് വായിക്കുമ്പോൾ ചിരി വരാറുണ്ട്.
ഒരു ദിവസം ഉപ്പ ആ കവിത വായിച്ചു. എന്നോട് കാര്യങ്ങൾ അന്വേഷിച്ചു. അന്ന് ഞാൻ എന്തിനാണ് കരഞ്ഞതെന്ന് ഇപ്പോളും എനിക്ക് മനസിലായിട്ടില്ല…
"മഴയുടെ നേര്‍ത്ത രാഗം പോലെ
പെയ്തു തീര്‍ന്നിട്ടും പിന്നെയും ബാക്കി നില്‍ക്കുന്ന ജാലകങ്ങള്‍ പോലെ
ചില ഓര്‍മ്മകള്‍ എന്നും കൂടെ ഉണ്ടാകും.."
പ്രേമം എന്താണെന്ന് അത്ര വലിയ അറിവൊന്നും ഇല്ലാത്ത കാലം, സ്കൂളിലെ ഒരുപാട് പെൺകുട്ടികളിൽ ഒരുമുഖം മാത്രം വല്ലാതെ എന്നെ ആകർഷിക്കാൻ തുടങ്ങി.
ആ കാന്തിക ശക്തി ഓരോ ദിവസം കഴിയുംതോറും എന്നെ കൂടുതൽ കൂടുതൽ ആകർഷിച്ച് കീഴ്പെടുത്തി കൊണ്ടിരുന്നു.
പെട്ടന്ന് തന്നെ ഞങ്ങൾ സൗഹൃദത്തിലായി, പക്ഷേ ഇഷ്ടമാണെന്ന് മാത്രം പറയാൻ കഴിഞ്ഞില്ല.
ഒരുപാട് കാലം പറയാതെ മനസ്സിൽ കൊണ്ടുനടന്ന ആ ഇഷ്ടത്തിന് ഒരു സുഖമുണ്ടായിരുന്നു. ഒരു വർഷത്തോളം ഞാനത് മനസ്സിൽ തന്നെ കൊണ്ടുനടന്നു.
അങ്ങനെ, ഒരു ബുധനാഴ്ച ദിവസം പറയാമെന്ന് ഉറപ്പിച്ച് പുതിയ ഷർട്ടും പാന്റും ഇട്ട് ഞാൻ സ്കൂളിലേക്ക് പോകാൻ ഇറങ്ങി.
തലേന്ന് രാത്രി, അവളോട് പറയാൻ ആലോചിച്ച് നിശ്ചയിച്ചത് ഓർത്ത് സ്കൂളിലേക്ക് നടന്നു. പക്ഷേ സ്കൂൾ അടുക്കും തോറും എനിക്ക് വിയർക്കാനും ഹൃദയമിടിപ്പ് കൂടാനും തുടങ്ങി. സ്കൂൾ കോമ്പൗണ്ടിൽ എത്തിയപ്പോഴേക്കും ശ്വാസം മുട്ടുന്ന പോലെ ഒക്കെ ഒരു തോന്നൽ.
എങ്കിലും മനസ്സിനെ കടിഞ്ഞാണിട്ട് നിയന്ത്രിച്ച് അറിയാവുന്ന സകല ദൈവങ്ങളേയും വിളിച്ച് ക്ലാസിലേക്ക് കയറി, ആ ഒരു നിമിഷം ഞാനൊരു തനി മതേതരൻ ആയി മാറി.
എന്റെ ബാഗ് ഡസ്കിൽ വെച്ച്, അവളിരിക്കുന്ന സ്ഥലം ശ്വാസം നിയന്ത്രിച്ച് ഒന്ന് ചെരിഞ്ഞ് നോക്കി. നല്ല ചിരിയോടെ "എന്താടാ കള്ളനോട്ടം" എന്ന് അവളുടെയും എന്റെയും കൂട്ടുകാരിയുടെ കണ്ണ് കൊണ്ടുള്ള ചോദ്യത്തിന്, സ്റ്റൈലായ ഒരു ചിരിയിലും കണ്ണിറുക്കിലും ഉത്തരം ഒതുക്കി.
വാച്ചിൽ നോക്കിയ എന്റെ ഹൃദയമിടിപ്പ് വീണ്ടും കൂടിത്തുടങ്ങി. സമയം 9.30...
9.45 ന് അവൾ എത്തും...
വീണ്ടും യുഗങ്ങളുടെ കാത്തിരിപ്പ് പോലെയുള്ള 15 മിനിട്ട് ശ്വാസം നിയന്ത്രിച്ച്, അവളെ പ്രതീക്ഷിച്ച് ഞാൻ നിന്നു.
സമയം 9.45 കഴിഞ്ഞു അവൾ എത്തിയില്ല.
പിന്നെയും സഹസ്രാബ്ദങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഫസ്റ്റ് ബെൽ അടിച്ചു. പ്രാർത്ഥന കഴിഞ്ഞു ക്ലാസ് തുടങ്ങി. പക്ഷേ അവൾ മാത്രം വന്നില്ല. നിരാശയും സങ്കടവും മാറി മാറി വന്ന് എന്നെ കുത്തിനോവിച്ചുകൊണ്ടിരുന്നു. അതൊടുവിൽ ദേഷ്യമായ് മാറി. ഇതിനിടയിൽ അവൾ എന്താ വരാത്തേ എന്തോണ്ടായിരിക്കും വരാത്തേ എന്നൊക്കെ തുടങ്ങിയ ചിന്തയിൽ എന്റെ മനസ്സ് കുരുങ്ങി നിന്നു. ഇതിനിടയിൽ ഇന്റർബെല്ലും കഴിഞ്ഞു.
എന്റെ ചങ്കിനോട് കാര്യം പറഞ്ഞപ്പോൾ അവൻ പറഞ്ഞത്, ''ടാ ആദി… നീ ഇങ്ങനെ കെടന്ന് പെടക്കാതെ… അവൾക്ക് വല്ല അസുഖവും ആവും അതോണ്ടാവും വരാത്തത്" എന്ന്. ആ ദുഷ്ടൻ വീണ്ടും എന്റെ രക്തസമ്മർദ്ദം കൂട്ടി. അവന് ഒ ഒരു പുച്ചം സമ്മാനിച്ച് ഞാൻ എന്റെ സീറ്റിൽ തന്നെ തിരിച്ചെത്തി. മെല്ലെ ചെരിഞ്ഞ് അവൾടെ സീറ്റിലേക്ക് ഒന്നൂടെ നോക്കി. ഇല്ല അവൾ വന്നിട്ടില്ല.
അങ്ങനെ വെറുതെ ഓരോ ചിന്തകളിൽ മുഴുകിയിരുന്ന് ഉച്ചയായി, എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല, ഞാൻ സ്കൂളിൽ നിന്നും സ്കൂട്ടായി. അവളുടെ വീടിന്റെ ചുറ്റുപാടുകൾ കറങ്ങി നടന്നു. പക്ഷേ അവളെ മാത്രം കണ്ടില്ല, അവളെ ഉപ്പനേം ഉമ്മനേം കണ്ടു പിന്നെയും കറങ്ങി ഒരു പാട് നേരം. കറങ്ങി കറങ്ങി തലകറങ്ങിയപ്പോൾ വീട്ടിലേക്ക് നടന്നു.
വീട്ടിൽ എത്തി ഷർട്ടഴിച്ച് വെച്ച് പറമ്പിൽ ക്രിക്കറ്റ് കളിക്കുന്നിടത്തേക്ക് പോയെങ്കിലും, മനസ്സ് അവളുടെ പിന്നാലെ തന്നെ ആയിരുന്നു.
ആരോ ബോൾ ചെയ്യുന്നു, ആരോ അടിക്കുന്നു, ആരോ പിടിക്കുന്നു, ഒന്നും മനസിൽ കയറണില്ല. ഇരുട്ടു മൂടി ചെങ്ങായ്മാർ കളി നിർത്തിപ്പോയിട്ടും, ആകാശത്തേ നക്ഷത്രങ്ങളേയും എണ്ണി നോക്കി ഞാനാപുല്ലിൽ തന്നെ കിടന്നു. ആദ്യേ... എടാ ആദീ... എന്ന ഉമ്മാടെ വിളി കേട്ട് എണ്ണൽ നിർത്തി വീട്ടിലോട്ട് ഓടി.
ഉമ്മ എന്തൊക്കയോ വഴക്ക് പറയുന്നതും കേട്ട് മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ പുസ്തകം നോക്കിയിരിക്കൽ തുടങ്ങി. നമ്മൾക്ക് എന്ത് പഠിത്തം?
അങ്ങനെ എങ്ങനോക്കെയോ നേരം വെളുത്ത്, കുളിച്ച് കുപ്പായം മാറി സ്കൂളിലേക്ക് ഓടി.
9:10 ആകുമ്പോഴേക്കും സ്കൂളിൽ എത്തി. ബാഗ് ഡെസ്ക്കിൽ വെച്ച്, വരാന്തയിൽ നിന്ന് ദൂരെ ഗെയ്റ്റിൽ അവളുടെ വരവും കാത്ത് നോക്കി നിന്നു.
9:30 നമ്മടെ ചങ്ക് ചങ്ങാതി വന്നു.
അവൻ :- ആദീ നീഇന്നലെ ഉച്ചക്ക് എന്ത പോയെ...?
ഞാൻ:- അത് എനിക്ക് അവൾ ഇല്ലാഞിട്ട് ഒര് മൂഡില്ലാത്തത് കൊണ്ട് പോയതാ.
അവൻ :- ഇന്നലെ ഉച്ചക്ക് അവൾ വന്നിരുന്നു. ടീച്ചർ അവളെക്കൊണ്ട് പാട്ടും പാടിച്ചു.( അവൾ നന്നായ് പാടുമായിരുന്നു)
ഞാൻ:- ആണോ ഏത് പാട്ടാ പാടിയത്??
അവൻ:- നിനക്കിഷ്ടമുള്ള പാട്ട്
ഞാൻ:- അതും കൂടെ കേട്ടപ്പോൾ എനിക്ക് സഹിച്ചില്ല.
അങ്ങനെ 9:30 കഴിഞ്ഞ് കുട്ടികൾ കൂടുതൽ വന്ന് തുടങ്ങി.
ഗെയ്റ്റിൽ അവരുടെ നടത്തം ഒന്നൂടെ നോക്കി, തട്ടമിട്ട് വരുന്നത് അവൾ തന്നെ എന്ന് ഉറപ്പിച്ചു. ഞാൻ അവൾ നടന്നു വരുന്നതും നോക്കി നിന്നു.
അടുത്തെത്തിയപ്പോൾ അവൾ ചോദിക്യാ, നീ എവടായിരുന്നു ആദീ ഇന്നലെ ഞാൻ പാടിയിരുന്നു, നിനക്ക് ഇഷ്ടമുള്ള പാട്ടാണ് പാടിയത്. നീ കേട്ടില്ലല്ലോ എന്നൊക്കെ.
വയ്യാത്തോണ്ട് പോയതാണ് എന്ന് പറഞ്ഞ്, കാണാതെ പടിച്ചതെല്ലാം തൊണ്ടയിൽ കുരുങ്ങി കിടന്നപ്പോൾ ഞാൻ രംഗം വിട്ടു.
അങ്ങനെ പ്ലസ്ടു ക്ലാസ് കഴിയുന്നത് വരെ ശ്രമങ്ങൾ പരാജയപ്പെട്ട് കൊണ്ടിരുന്നു.
പിന്നെയും ശ്രമങ്ങൾ തുടർന്ന് കൊണ്ടിരുന്നു. പിന്നീട് ഞാൻ ബ്ലാഗ്ലൂരിൽ പഠിക്കാൻ പോയി. അതിനിടയിൽ അവൾ വീട് മാറി പോയത് ഞാൻ അറിഞ്ഞില്ല.
അങ്ങനെ ലീവിന് വരുമ്പോൾ ഒരു സൈക്കിൾ എടുത്ത്. അതിൽ അവളെ അന്വേഷണമായി, അങ്ങനെ അന്വേഷണം ബജാജ് ബോക്സറിലേക്ക് മാറി പിന്നെ ബോക്സർ ഇത്തിരി മോഡൽ കൂട്ടി പിന്നെ ബജാജിന്റെ പൾസർ ആയി എന്നിട്ടും അവളെ കണ്ടെത്തിയില്ല...
പിന്നെ കൂട്ടുകാരന്റെ കാറും എടുത്ത് അതിൽ ഒന്ന് കറങ്ങാൻ ഇറങ്ങിയപ്പോൾ അങ്ങ് ദൂരെ ബസ് സ്റ്റോപ്പിലേക്ക് ഒരു പെണ്ണ് നടന്ന് വരുന്നു. ആ നടത്തം നോക്കിയപ്പോൾ അവൾ തന്നെയാണ് അതെന്ന് മനസ്സിലായി. ഞാൻ അടുത്ത് എത്തുമ്പോഴേക്കും അവൾ ബസ്സിൽ കയറിപ്പോയ് ഞാൻ എന്തോ ഓർത്ത് അങ്ങനെ തന്നെ നിന്നു.
പിറ്റേന്ന് നേരത്തെ തന്നെ അവളെ കണ്ട സ്ഥലത്ത് ഹാജരായി. അവൾ വന്നു ചിരിച്ചു.. ഞാനും ചിരിച്ചു...
ഞാൻ :- എന്താ ഇവിടെ
അവൾ :- ഇപ്പം ഇവിടാ താമസം... നീ എന്താ ഇവിടെ...?
ഞാൻ :- ഒരാളെ കാണാൻ വന്നതാ..
അങ്ങനെ കുശലം പറഞ്ഞ് … നമ്പർ മേടിച്ചു. പിന്നെ ചാറ്റിംഗ് ഒക്കെ തകൃതി ആയി നടന്നു.
പിന്നീട് ഒരു അവസരം കിട്ടിയപ്പോൾ ഞാൻ അത് അവളോട് നേരിട്ട് തുറന്നു പറഞ്ഞു, എനിക്ക് നിന്നെ ഇഷ്ടമാണെന്ന്.
കിട്ടിയ മറുപടി ആകട്ടെ അവൾ വേറൊരു ആളുമായി പ്രണയത്തിലായിരുന്നു എന്ന്. എന്റെ ഹൃദയം തകർന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
പിന്നീട് "കണ്ണീർ പൂവിന്റെ കവിളിൽ തലോടി, പറയാതെ അറിയാതെ" തുടങ്ങിയ പാട്ടുകളോട് എന്തെന്നില്ലാത്ത ഇഷ്ടം തോന്നി.
അങ്ങനെ ഉള്ളിലെ വിഷമം വാക്കുകളായി പുറത്തു ചാടി അതൊരു കവിതയായി. ആദ്യമായി എഴുതിയ കവിത. അതിലെ അവസാന വരികളിൽ അടുത്ത ജന്മത്തിൽ എങ്കിലും ഒന്നാകാം എന്നൊക്ക ആയിരുന്നു. ഇപ്പോളത് ഇടക്ക് വായിക്കുമ്പോൾ ചിരി വരാറുണ്ട്.
ഒരു ദിവസം ഉപ്പ ആ കവിത വായിച്ചു. എന്നോട് കാര്യങ്ങൾ അന്വേഷിച്ചു. അന്ന് ഞാൻ എന്തിനാണ് കരഞ്ഞതെന്ന് ഇപ്പോളും എനിക്ക് മനസിലായിട്ടില്ല…
"മഴയുടെ നേര്‍ത്ത രാഗം പോലെ
പെയ്തു തീര്‍ന്നിട്ടും പിന്നെയും ബാക്കി നില്‍ക്കുന്ന ജാലകങ്ങള്‍ പോലെ
ചില ഓര്‍മ്മകള്‍ എന്നും കൂടെ ഉണ്ടാകും.."